
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; 43കാരൻ ചികിത്സയിൽ
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. 43കാരനാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയിൽ കഴിയുന്നത്. രോഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ക്വാറന്റൈനിൽ പോകേണ്ടി വരും.

ആരോഗ്യമന്ത്രി കെ മുരളീധരൻ അടിയന്തര യോഗം വിളിക്കാൻ കോഴിക്കോട് കളക്ടർക്ക് നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ചുമതല നൽകി. ഇന്ന് അടിയന്തര യോഗം ചേരും.

സ്ഥിതിഗതി വിലയിരുത്താൻ ഇന്ന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം രോഗിയെ ഐസലേഷനിലാക്കി. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് മന്ത്രി കെ മുരളീധരന്‍ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.








